Thursday, December 18, 2008

ഓണം 20008 – രണ്ടാം ഭാഗം.

ആറാം തംബുരാനിലെ ഡയലൊഗിനു അറം പറ്റിയതുപോലെയായി….രണ്ടാമത്തെയും മൂന്നാമത്തെയും ഒന്നും ഒഴിക്കേണ്ടി വന്നില്ല. അതിനു മുമ്പെത്തിയല്ലോ പോലീസ്.

സാധാരണ എതു ജീപ്പിന്റെ ശബ്ദം കേട്ടാലും തോമാസുകുട്ടി വിട്ടോടാ എന്ന ഡയലോഗ് കേട്ടു നമ്മൾ തിരിഞ്ഞു നോക്കുന്നതിനു മുമ്പ് മേപ്പുറം ശൂന്യമായിട്ടുണ്ടാകും. അങ്ങിനെ ജീപ്പിന്റെ ശബ്ദം കേട്ടു ഓടി വരുത്തി വെച്ച വിനകൾ ഒന്നും രണ്ടും പോസ്റ്റിൽ ഒതുങ്ങുതല്ല. അന്നു പക്ഷെ ജീപ്പിന്റെ ശബ്ദം അവിടെ ഇരുന്നിരുന്നവർക്കൊന്നും പിടികിട്ടിയില്ല.

മഴ തൊർന്നിട്ടിരിക്കുന്ന സമയമായതുകൊണ്ട് ചീവിടു മുതൽ മേലോട്ടുള്ള സകല ആർട്ടിസ്റ്റുകളും പങ്കെടുക്കുന്ന ഗാനമേള ഒപ്പം ഇളയരാജയെ വെല്ലുന്ന ഓർക്കസ്ട്ട്രെഷനും കൂടിയാപ്പോഴാണെന്നു തോന്നുന്നു നമ്മുടെ പോലീസ് ജീപ്പിന്റെ ശബ്ദം കേട്ടു ഷിനുവിനുവിന്റെ വക ഡയലൊഗു വന്നത് “സനുചേട്ടാ അതു അംബാസ്സിഡറിന്റെ സൌഡാണു ആരും ഓടണ്ടാന്നേ”.

പറഞ്ഞു തീർന്നില്ല…ജീപ്പ് കിഴക്കോട്ടു തിരിച്ച് ലൈറ്റ് ഇട്ടു നിർത്തിയതും സന്മനസ്സുള്ളവർക്ക് സാമാധാനമെന്ന പടത്തിൽ ശ്രീനിവസൻ ജീപ്പിൽ നിന്നും ചാടിയിറങ്ങുന്ന സീനിനെ അനുസ്മരിച്ചു കൊണ്ട് എസ്സ്.ഐ ചാടി ഇറങ്ങി ഒപ്പം നാലു സാധാ പോലീസുകാരും. ഇറങ്ങിയ പാടെ എസ്സ്.ഐ പറഞ്ഞു “ആ‍രും ഒടണ്ടാ, ഞാനങ്ങട് വരാം.

ഓടാൻ എന്തെങ്കിലും സ്കോപ് ഉണ്ടായിരുന്നെങ്കിൽ ഇതിനു മുൻപേ വീടെത്തിയേനേ. ഇതൊരു കൂട്ട് പെട്ട്രോമാക്സിന്റെ മുന്നിലകപെട്ട തവളകളെ പോലെ ലൈറ്റിൽ കണ്ണു മഞ്ഞളിച്ചു എനങ്ങാൻ പറ്റാത്ത പരുവമായില്ലേ! എസ്സ്.ഐ നടന്നടുത്തു വന്നിട്ടു ചോദ്യങ്ങൾ തുടങ്ങി.

എന്താടാ അവിടെ പരിപാടി?

ഒന്നുമില്ല സാറേ, ഒണമല്ലേ……

അതിനു?

ഞങ്ങൾ വെറുതെ…….. പൂക്കളമൊക്കെ ഇടാമെന്നു കരുതി….കൂടിയിരുന്നതാണു.

അപ്പോഴെക്കും രണ്ടു പോലീസുക്കാരു തറേമെക്ക് കയറി. “സാറേ ഇവിടെ പൂക്കളമൊന്നുമല്ല. നല്ല കുടിയാ….നാലഞ്ചാളും അഞ്ചു കുപ്പിയും”. എന്താണ്ടാ ഒരു കയ്യും കണക്കൊന്നുമില്ലേ? കുപ്പിയോണ്ട് ആണോടാ പൂക്കളമിടുന്ന്ത്?

അയ്യോ സാറേ ഞങ്ങൾക്കു മാത്രമുള്ളതല്ല ഇനിയും ആൾക്കാരു വരാനുണ്ട്, പിന്നെ നാളെത്തേക്കും കുടിയുള്ള സ്റ്റോക്കാണിത്. ഷിനു പറഞ്ഞു.

എസ്സ്.ഐ അങ്ങട് കയറി വന്നപ്പോൾ ആദ്യം കണ്ടത് ടപ്പടീനെയാണു. “നീ ആടിച്ചിട്ടുണ്ടടാ?“
ഇല്ല സാറേ!
ഊതടാ…
ഫൂ …ഫൂ..
ഇല്ലേ… അതെന്താ നീ അടിക്കാഞ്ഞത്?
പറ്റാണ്ടാണു…ഡോക്ട്ടർ പറഞ്ഞിട്ടുണ്ട്..അടിക്കരുതെന്ന്.
അടുത്തതു..പ്രസുവിന്റെ ഊഴമാണ്.. നിയോ?
ഇല്ല സാറെ, ഞാനിപ്പൊ എത്തിയതേയുള്ളു.. ഗ്ലാസെടുക്കാൻ സമയം കിട്ടിയില്ല!.
പിന്നീടു നാലുപേരോടും ചോദിക്കേണ്ടി വന്നില്ല അതിനു മുൻപ് ഓടുന്നത് കണ്ട് എസ്സ്.ഐ “എവിടേക്കാ?“
അല്ല ഞങ്ങൾ ജീപ്പിലേക്കാണു. ഞങ്ങളടിച്ചിട്ടുണ്ട്.
ങ്ങും..കേറിക്കോ.. പൊതുസ്ഥലത്തിരുന്നിട്ട് മദ്യപിക്കരുതെന്നു നിങ്ങൾക്കറിഞ്ഞു കൂടേ?
ഇക്കുറി ഉത്തരം നൽകിയത് സനുവണു: ഇത് അതിനു പൊതുസ്ഥലമൊന്നുമല്ല. സാറേ. എന്റെ വീടിന്റെ തറേമ്മെ ഇരുന്നിട്ടാണു ഞങ്ങൾ കുടിച്ചതു. പിന്നെ അതിന്റെ മുന്നിലൂടെ റോഡ് പോകുന്നത് എന്റെ കുറ്റമല്ലല്ലോ.

ഇനി മോൻ ഇവിടെയിരുന്നടിക്കണമെങ്കിൽ പറമ്പിനു ചുറ്റും മതിലോ, വേലിയോ ഒക്കെ കെട്ടീട്ടു മതി. ഇപ്പോ തത്ക്കാലം മൊബയിലൊക്കെ ഓഫാക്കി ജീപ്പിൽ കയറ്. എന്നിട്ടു ഡ്രൈവറോടായി എസ്സ്.ഐ പറഞ്ഞു താൻ ഇവരെ സ്റ്റേഷനിൽ ഇറക്കീട്ടു വാ കൂടെ ആ കുപ്പിം ഗ്ലാസും എടുത്തോ. അപ്പോഴേക്കും ഞങ്ങൾ വടക്കൊട്ടു നടക്കാം.

ഡ്രൈവറുടെ വക ഒരു കമ്മെന്റും: ഞാൻ ഡ്യൂട്ടിക്ക് ചേർന്ന അടുത്ത് ഇവിടെ നിന്നും രണ്ടു പേരെ പൊക്കിയിരുന്നു റോട്ടിലിരുന്നു കുടിച്ചതിനു. അതിനുള്ള ഉത്തരം അപ്പോൾ തന്നെ ജീപ്പിന്റെ പിന്നിൽ നിന്നും വന്നു. ഒന്നു എന്റെ അച്ഛനായിരുന്നു, ഒപ്പം ഷിനുവുമുണ്ടായിരിന്നു. ആരാ പറഞ്ഞാതെന്നു ഞാനെഴുതുന്നില്ല.

സ്ഥിരം നോട്ടപുള്ളിയായിരുന്നതിനാലും എന്നും കൈയോടെ പിടിക്കാറുള്ളതു കൊണ്ട് പോലിസുകാർക്ക് ബുദ്ധിമുട്ടോഴിവാക്കാൻ വേണ്ടി ഷിനു തന്റെ ബ്ലഡ് സാമ്പിൾ ടെസ്റ്റ് ചെയ്യ്ത റിസൾറ്റ് ഒരു ഫ്ലാഷ് ഡ്രൈവിലാക്കി കൂടെ കൊണ്ടു നടക്കുന്നതാണു നല്ലതെന്നു സനു അവനെ ഉപദേശിച്ചിരുന്നു. അത് അവൻ പ്രാവർത്തികമാക്കാത്ത് കൊണ്ട് ചാർജ്ജ് ഷീറ്റ് തയ്യാറാക്കാൻ ഇനിയിപ്പോൾ ഡോക്ട്ടറുടെ സർറ്റിഫിക്കെറ്റൊക്കെ വാങ്ങിട്ടു വേണം. അതിനു ഒരു പാടു സമയമെടുക്കും.

പോലീസ് ജീപ്പു സ്ഥലം വിട്ടതും റീയാലിറ്റി ഷോയുടെ സെമിഫൈനലിൽ നിന്നും ഔട്ടായ ടപ്പടിയും പ്രസുവും രാമേന്ദ്രനും ജ്യാമ്യത്തിനുള്ള അറേഞ്ജ്മന്റ്സ് ചെയ്യുന്നതൊടൊപ്പം എന്നെയും വിവരമറിയിച്ചു. ഞാനും ജോഷിയും അങ്ങിനെ തലനാരിഴ്ക്കു രക്ഷപെട്ട മറ്റു നാലു പേരും ജാമ്യത്തിനായി വാടാനപ്പള്ളി സ്റ്റേഷനിലേക്ക് പുറപ്പെട്ടു. പിടിച്ചത് പുലിയെയായതുകൊണ്ടു രാഷ്ട്രിയക്കാരൊക്കെ മിനിറ്റുകൾക്കുള്ളിൽ സ്റ്റേഷനിലെത്തി.

അതിന്റെ ഇടയ്ക്കു റിയാലിറ്റി ഷോയുടെ തത്സമയ വിവരണം കേട്ടു ഒരു നൊൻ-ആൾക്കഹോളിക് ബിയറും അടിച്ചു ഒന്നു വട്ടപാലം ചുറ്റി ഫിറ്റായി എന്ന സമാധാനത്തോടെ കിടന്നുറങ്ങാം എന്നു കരുതി സൌദിയിൽ നിന്നും വിളിച്ച ബാബു റിയാലിറ്റി ഷോ അമ്രത ടിവിയിലെ വനിതാരത്നം രണ്ടാം ഭാഗം പോലെ പോലീസെത്തി കൊളമാക്കിയെന്നറിഞ്ഞ് ഗൾഫിലുള്ള മറ്റു ഡിസ്റ്റൊൺഷ്യക്കാരെ മുഴുവൻ വിളിച്ചു ഫ്ലാഷ് ന്യുസ് കൊടുത്തു. അതുകൊണ്ട് പിന്നെ ഗൾഫ് കോളെടുക്കാൻ
രാമചന്ദ്രനെ നിയോഗിക്കേണ്ടിവന്നു. എല്ലാവർക്കും അറിയേണ്ടതു ഒന്നു മാത്രം സനു, ഷിനു, പിന്നെ ആരോക്കെ പെട്ടു?. ആ രണ്ടു പേരുകളും Default ആണെന്ന് ജയദേവപാപ്പൻ വരെ സമ്മതിച്ചു തന്നിട്ടുള്ളതാണു.

സ്റ്റേഷനിൽ ചെന്നപ്പോൾ ഏതാണ്ട് ദുബായിൽ ത്രിത്തല്ലൂർ സംഗമം വിളിച്ചു ചേർത്ത പോലെയുണ്ടു. ഇവിടെ നിന്നും ഓണത്തിനു ലീവിൽ ചെന്നിട്ടുള്ള ഒട്ടുമിക്ക പേരേയും അവിടെ കണ്ടുമുട്ടുവാൻ സാധിച്ചു. പലരേയും രണ്ടെണ്ണം വിട്ടതിനു കൊണ്ടുവന്നാതണെങ്കിൽ ബാക്കിയുള്ളവർ അവരെ ഇറക്കാനായി വന്നവരാണു. എന്തായാലും എസ്സ്.ഐയെ സമ്മതിച്ചു കൊടുക്കണം. ഞങ്ങൾ വളരേ ബുദ്ധിമുട്ടി വിളിച്ചിട്ടാണു ഇത്രയും പേരെ ദുബായിൽ സംഘടിപ്പിക്കാറ്. ഇവിടെ ഇപ്പോ ഒരോറ്റ ട്രിപ്പ് കൊണ്ടു ആൾ എല്ലാവരേയും സ്റ്റേഷനിലെത്തിച്ചല്ലോ. എന്തായാലും ത്രിത്തല്ലൂർ പ്രവാസി അസോസിയേഷന്റെ ഓണാഘോഷം വാടാനപ്പള്ളിയിൽ വെച്ചു പൂർവ്വാധികം ഭംഗിയായി ആഘോഷിച്ചു എന്നു ഒരു പ്രമേയം പാസ്സാക്കാൻ അവിടെ വെച്ചു തീരുമാനിക്കുകയുണ്ടായി.

രാഷ്ട്രീയ ഇടപെടലുകൾക്കൊന്നും എസ്സ്.ഐയെ കൃത്യനിർവഹണത്തിൽ നിന്നും പിന്തിരിപ്പിക്കാൻ സാധിച്ചില്ല. മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസു ചാർജ്ജ് ചെയ്തതിനു ശേഷമാണു എല്ലാവരേയും വിട്ടയച്ചതു. എസ്സ്.ഐക്കു രാത്രി ഒരു പന്ത്രണ്ട് മണിയോടെ വീട്ടിൽ പോകാൻ പറ്റിയെങ്കിലും പാവം പോലീസുക്കാരന്റെ ഓണം കൊളമായി. ഈ കൊണ്ടുവന്ന എല്ലാവരുടേയും ചാർജ് ഷീറ്റ് എഴുതി വരുമ്പോഴേക്കും ഒണം കഴിഞ്ഞ് ശ്രീ നാരായണ ജയന്തിയാവും. ഇതു ഇപ്പോ ആ സ്റ്റേഷനിൽ നിത്യ സംഭവമായ്തിനാൽ പോലീസുക്കാർക്കൊക്കെ എസ്സ്.ഐയെ വലിയ ഇഷ്ട്ടമാണു.

എന്തായാലും ആ പോപ്പറുകളോക്കെ എഴുതുവാൻ നിക്കാതെ എല്ലാ ഫോമിലും പേരും അഡ്ഡരസ്സും എഴുതി ഒപ്പിട്ടു കൊടുത്ത് ഞാങ്ങൾ സ്ഥലം കാലിയക്കാൻ തയ്യാറെടുക്കുമ്പോൾ രാഷ്ട്രീക്കാരും സനുവും പോലീസുക്കാരുമായി ഉണ്ടാക്കിയ കരാറിൽ നിയമ പ്രകാരം തന്നെ പൊട്ടിക്കാത്ത മൂന്നു കുപ്പി തിരിച്ചു തന്നു. സംഭവസ്ഥലത്തു നിന്നും നാലു കുപ്പി പൊട്ടിക്കാത്തതും, ഒന്നു പൊട്ടിച്ചതും പിന്നെ ഒരു ബിയറും കസ്റ്റടിയിൽ എടുത്തിരുന്നെങ്കിലും മജീഷ്യൻ മുതുകാടിനെ പോലും വെല്ലുന്ന തരത്തിൽ സ്റ്റേഷനിൽ എത്തിയപ്പോൾ അതു മൂന്നു കുപ്പിയായി മാറിയ വിവരം ഞാനപ്പോഴാണറിഞ്ഞത്. എന്തായാലും തിരിച്ചു കിട്ടിയ മൂന്നെണ്ണത്തിൽ നിന്നും ഒരെണ്ണം കൂടി നന്ദി സൂചകമായി പോലീസുക്കാർക്കു തന്നെ തിരിച്ചു കൊടുത്തിട്ടു ബാക്കി അപ്പോൾ തന്നെ തീർക്കുവനുള്ള ആവേശത്തിൽ വണ്ടി സ്റ്റർട്ടാക്കുമ്പോൾ പോലീസുകാരൻ മുന്നറീപ്പു തന്നു. “അതേ, ഇനി അവിടെ പോയി റോട്ടിലൊന്നും ഇരുന്നടിക്കണ്ട. ഒരു മണിക്ക് വീണ്ടും ഒരു റൌഡടിക്കാൻ തിരിച്ചു വരമെന്നു പറഞ്ഞിട്ടാണെത്രെ എസ്സ്.ഐ പോയിട്ടുള്ളത്”.

തിരിച്ചുവന്ന് വാശി തീർക്കാനയി നടു റോടിലിരുന്നു ബക്കിയുള്ള രണ്ടു കുപ്പിയും അടിച്ചു തീർത്തിട്ട് വീട്ടിലെത്തിയപ്പോൾ സമയം പുലർച്ച രണ്ടു മണി. ഇതോടു കൂടി തിരിവോണാഘോഷം പടിഞ്ഞാറു പുഴയുടെ തീരത്തേക്ക് മാറ്റി. തലേദിവസത്തെ സംഭവവികാസങ്ങൾ കാരണം പലരും തിരുവോണത്തിന്റെ അന്നു വീട്ടു തടങ്കലിലായി എന്നാണ` വിശ്വസിനീയ്മായ് കേന്ദ്രങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞതു.

7 comments:

  1. കൊള്ളാം ..നന്നായിരിക്കുന്നു

    ReplyDelete
  2. പാപ്പുണ്ണിയാശാന്‍,ചാത്തന്‍,ചാളിപ്പാടന്മാര്‍,കാളി,തുടങ്ങിയ വാടാനപ്പള്ളിക്കാരെ പേടിച്ചാണ് ബ്ലോഗില്‍ കയറിയത്.ഇതിപ്പോ....

    ReplyDelete
  3. ഇതിന്റെ ആദ്യഭാഗത്തില്‍ ഞാന്‍ കമന്റിയിരുന്നു. മറുകുറി കണ്ടില്ല. ഓണാഘോഷം തകര്‍ത്തു. എന്റെ അന്വേഷണം എല്ലാവര്ക്കും...

    ReplyDelete
  4. ഹ്മം..ഇയാളെന്നെ മുഴു കുടിയത്തി ആക്കും.
    പോലീസ് സ്റ്റേഷന്‍ലൊക്കെ കറങ്ങി തിരിഞ്ഞു വന്നാലും നേരം പുലരാരായാലും നിങ്ങളൊക്കെ ഓണം ആഘോഷിക്കും ല്ലേ?

    ReplyDelete